ന്യൂഡെൽഹി: സിംഗു അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ മാരകമായ 37 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്. മാരകമായ മുറിവുകളിലൂടെ രക്‌തം വാര്‍ന്നാണ് ലഖ്ബീര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്.
കേസിൽ റിമാന്‍ഡിലുള്ള സരവ്ജിത് സിംഗാണ് സംഭവത്തിലെ മുഖ്യപ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്. കേസില്‍ ബാബ നാരായിന്‍ സിംഗ് ഉള്‍പ്പെടെ നിഹാംഗ് സിഖ് വിഭാഗത്തില്‍ നിന്നുള്ള 4 പേരെകൂടി പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഹീനമായ കൊലപാതകത്തില്‍ പ്രതികള്‍ ആരും കുറ്റബോധം രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്.
കേസില്‍ ഇനിയും ആറ് പേര്‍ കൂടി പിടിയിലാകാനുണ്ട് എന്നാണ് സൂചന. കൂടാതെ കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ നാട്ടുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍ പഞ്ചാബ് ഡിജിപിയോട് ആവശ്യപ്പെട്ടു.
Read also: കനത്ത മഴ; സംസ്‌ഥാനത്തിന് സഹായം എത്തിക്കുമെന്ന് കേന്ദ്രം