തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. വാളയാർ പ്രശ്‌നത്തിൽ ഒരു മനസാക്ഷിക്കുത്തും സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം മതനിരപേക്ഷതയുടെ സംരക്ഷണം പ്രധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയതയോട് വിട്ടുവീഴ്‌ച ഇല്ലാത്ത സമീപനമാണ് വേണ്ടത്. സിഎഎയെ എതിർത്ത കോൺഗ്രസുകാർ ബിജെപിയിൽ പോയി സിഎഎയെ അനുകൂലിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ സിഎഎ നിലപാടിനെ നാടിന് വിശ്വസിക്കാനാകില്ലെന്നും വർഗീയ അടയാളങ്ങൾ കോൺഗ്രസ് സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: എല്‍ഡിഎഫിന്റെ പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി