ന്യൂഡെൽഹി : രാജ്യത്ത് ഇനിമുതൽ കോവിഡ് പ്രതിരോധത്തിനായി റഷ്യൻ നിർമിത സ്‌പുട്നിക് വാക്‌സിനും. സ്‌പുട്നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തി. ഹൈദരാബാദിലാണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. 1,50,000 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണത്തിന് എത്തിച്ചിട്ടുള്ളതെന്നാണ് വിവരം.
97 ശതമാനം ഫലപ്രാപ്‌തിയാണ് റഷ്യൻ നിർമിത സ്‌പുട്നിക് 5 വാക്‌സിൻ അവകാശപ്പെടുന്നത്. ഇത് ഉടൻ തന്നെ ഇന്ത്യയിൽ വിതരണം ചെയ്‌തു തുടങ്ങും. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌പുട്നിക് വാക്‌സിന് അനുമതി നൽകിയത്. നിലവിലുള്ള വാക്‌സിനുകൾക്ക് ഒപ്പം സ്‌പുട്നിക് കൂടി വിതരണത്തിന് എത്തുന്നതോടെ രാജ്യം നിലവിൽ നേരിടുന്ന വാക്‌സിൻ ക്ഷാമം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്‌പുട്‌നിക് 5. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്.
Read also : ‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ