ന്യൂഡെൽഹി : രാജ്യത്ത് ഇറക്കുമതി ചെയ്‌ത റഷ്യൻ നിർമിത കോവിഡ് വാക്‌സിനായ സ്‌പുട്നിക് വിയുടെ പൊതു ജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. ഇന്ത്യയിൽ ഡോക്‌ടർ റെഡ്‌ഡിസ് ലബോറട്ടറീസ് വികസിപ്പിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്.
രാജ്യത്ത് നിലവിൽ സ്‌പുട്നിക് വാക്‌സിന്റെ 30 ലക്ഷം ഡോസുകളാണ് ഉള്ളത്. 94.3 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിന് ഉള്ളതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് സ്‌പുട്നിക് വാക്‌സിന് നൽകിയിരിക്കുന്നത്.
1,145 രൂപയാണ് സ്‌പുട്നിക് വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ നിന്നും ഈടാക്കുക. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി സ്‌പുട്നിക് വാക്‌സിന് നൽകിയത്. ഇതോടെ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിനാണ് സ്‌പുട്നിക് വി. നിലവിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
Read also : കോവിഡ് ചട്ടലംഘനം; പയ്യന്നൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്