കൊച്ചി: യുവതിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ പ്രമുഖ വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ ബലാൽസംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമാണ് ഹരജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി. ആദ്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തല്‍ നടത്തുകയും, പിന്നീട് പോലീസിനെ സമീപിക്കുകയുമായിരുന്നു ഇവർ. പരാതിയെ തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയിരുന്നു.
Read Also: ഗൂഢാലോചന കേസ്; ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും