തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും.
മുഴുവൻ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണ് തീരുമാനമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
‘കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചായിരുന്നു. ഇത്തവണ സാഹചര്യം വ്യത്യസ്‌തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്’, മന്ത്രി വ്യക്‌തമാക്കി.
Most Read: തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ഗാന്ധി കുടുംബം മാത്രമല്ല; മല്ലികാർജുൻ ഖാർഗെ