എറണാകുളം: ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതോടെ എറണാകുളം ജനറൽ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തെ തുടർന്ന് 3 ഒപി കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇതോടെ രോഗികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തു.
അതിരാവിലെ മുതൽ തന്നെ ഒപികൾക്ക് മുൻപിൽ ഇന്ന് രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒപി കിട്ടാതായതോടെ രോഗികൾ ബഹളം വെക്കാനും തുടങ്ങി. തുടർന്ന് പോലീസ് സ്‌ഥലത്തെത്തി. ഒപി കൗണ്ടറുകൾ കുറവായതോടെ രോഗികളുടെ തിരക്ക് വർധിക്കുകയും, പ്രതിഷേധം രൂക്ഷമാകുകയും ചെയ്യുകയായിരുന്നു.
Read also: തിരുവനന്തപുരം മെഡിക്കൽ കോളേജ്; ന്യൂറോ കാത്ത് ലാബിന് 4.16 കോടി അനുവദിച്ചതായി ആരോഗ്യവകുപ്പ്