ന്യൂയോര്‍ക്ക്: മനുഷ്യാവകാശ പ്രവര്‍ത്തകൻ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിൽ മായ്‌ക്കാനാവാത്ത കളങ്കമായിരിക്കുമെന്ന് യുഎന്‍ വിദഗ്‌ധ മേരി ലോലര്‍. ഒരു മനുഷ്യാവകാശ സംരക്ഷകന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഒരു കാരണവുമില്ലെന്നും അദ്ദേഹത്തിന്റെ മരണം ഇന്ത്യയുടെ മനുഷ്യാവകാശത്തിന് ഒരു കറയായി തുടരുമെന്നുമാണ് മേരി ലോലര്‍ പറഞ്ഞത്. കസ്‌റ്റഡിയിലുള്ള സ്‌റ്റാന്‍ സ്വാമിയുടെ മരണം അറിഞ്ഞപ്പോൾ കേട്ടപ്പോള്‍ താന്‍ നടുങ്ങിപ്പോയെന്നും അവര്‍ കൂട്ടിച്ചേർത്തു.
”മനുഷ്യാവകാശ സംരക്ഷകരെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിൽ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.”- മേരി ലോലര്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷകരെയും അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന എല്ലാവരെയും വിട്ടയക്കണമെന്നും അവർ പറഞ്ഞു. സ്‌റ്റാന്‍ സ്വാമി ജയിലില്‍ മരിച്ച സംഭവത്തില്‍ യുഎന്നും യൂറോപ്യന്‍ യൂണിയനും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
Read also: കൊട്ടാരവും സമ്പത്തും നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ് സിന്ധ്യ ബിജെപിയിൽ ചേർന്നത്; രാഹുൽ