കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നു തുടരുന്ന പശ്‌ചാത്തലത്തിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികളിൽ കർശന പരിശോധന തുടരുന്നു. ജില്ലയിലെ സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലെ അതിർത്തി ചെക്ക്പോസ്‌റ്റുകളിലും പരിശോധന നിലവിൽ കർശനമാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്‌ഥരും, ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്നാണ് അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന നടത്തുന്നത്.
അതിർത്തി കടക്കാനെത്തുന്ന വാഹനങ്ങൾ പരിശോധിച്ച് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം ഉള്ള ആളുകളെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. സുള്ള്യ താലൂക്കിൽ കേരളത്തിന്റെ അതിർത്തിയായ മുറൂർ, മണ്ടെക്കോൽ, കന്നാഡിതോട്, വാട്ടോളി എന്നിവിടങ്ങളിലും പുത്തൂർ താലൂക്കിലെ വിവിധ ചെക്ക് പോസ്‌റ്റുകളിലുമാണ് പരിശോധന നടക്കുന്നത്.
കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കാസർഗോഡേക്കുള്ള ബസ് സർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ദിവസവും അതിർത്തി കടക്കുന്ന വിദ്യാർഥികളും, ജീവനക്കാരും 7 ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട് സമർപ്പിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിട്ടുള്ളത്.
Read also : ജീവനക്കാരില്ല; കോവിഡിലും സ്‌ഥിതി രൂക്ഷമായി കുടുംബാരോഗ്യ കേന്ദ്രം