കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടക്കുന്നത്. പ്രിൻസിപ്പൽ അറസ്‌റ്റിലായതിന് ശേഷം മാത്രമേ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുവെന്ന നിലപാടിലാണ് രക്ഷിതാക്കൾ.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ മിഥുന്റെ പേരെഴുതി വെച്ചാണ് 17കാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്. ഏപ്രിൽ മാസത്തിൽ സ്‌പെഷ്യൽ ക്‌ളാസിന്റെ പേരിൽ വിദ്യാർഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടി സംഭവം സ്‌കൂൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയതിയതോടെ ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പലിനെ സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു.
അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഐപിസി 306, സെക്ഷൻ 9 എന്നിവ പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
Read also: ചാണകം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തും; ശിവരാജ് സിംഗ് ചൗഹാൻ