മലപ്പുറത്ത് പനി ബാധിച്ചു വിദ്യാർഥി മരിച്ചു; മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

കേരളത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുകയാണ്. ഒരാഴ്‌ചക്കിടെ 69,222 പേർക്കാണ് പനി ബാധിച്ചത്. 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും ഒമ്പത് പേർക്ക് മലേറിയയും സ്‌ഥിരീകരിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
A fever spreads in the state
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരു പനി മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13) മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഏത് തരം പനിയാണ് കുട്ടിക്കെന്നതിൽ സ്‌ഥിരീകരണം വന്നിട്ടില്ല. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് ഡിഎംഒ വ്യക്‌തമാക്കി.

അതേസമയം, സംസ്‌ഥാനത്ത്‌ പകർച്ചപ്പനി വ്യാപിക്കുന്നത് തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. മെയ് മാസത്തിൽ തന്നെ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേർന്ന് ജാഗ്രതാ നിർദ്ദേശം നൽകുകയും ജൂൺ രണ്ടിന് തന്നെ സംസ്‌ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ളിനിക്കുകൾ ആരംഭിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.

മരുന്നുകളുടെ ലഭ്യതയും എല്ലാ ആശുപത്രികളിലും ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ എല്ലാ ജില്ലകളിലും മെഡിക്കൽ ഓഫീസർമാർക്ക് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുകയാണ്. ഒരാഴ്‌ചക്കിടെ 69,222 പേർക്കാണ് പനി ബാധിച്ചത്. 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും ഒമ്പത് പേർക്ക് മലേറിയയും സ്‌ഥിരീകരിച്ചിട്ടുണ്ട്.

Most Read: ‘സുധാകരന്റെ പേര് പറയാൻ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി’; മോൻസൻ മാവുങ്കൽ കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE