മലപ്പുറം: ജില്ലയിൽ എട്ടാം ക്‌ളാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ നിഖിലാണ് തൂങ്ങി മരിച്ചത്. മരുത ഗവൺമെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് നിഖിൽ.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കുട്ടിയെ കാണാതായിരുന്നു. വീടിന് തൊട്ടടുത്തുള്ള മുത്തശ്ശിയുടെ വീട്ടിൽ ആയിരിക്കുമെന്നാണ് വീട്ടുകാർ കണക്കു കൂട്ടിയിരുന്നത്. എന്നാൽ രാവിലെയോടെ നിഖിലിനെ വീടിനോട് ചേർന്നുള്ള ആട്ടിൻ കൂടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: ടിപിആർ കുറയുന്നു; കാസർഗോട്ടെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്