ന്യൂഡെല്‍ഹി: ശബ്‌ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ പരിഷ്‌കരിച്ച ലാന്‍ഡ് അറ്റാക്ക് വേര്‍ഷന്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈലിന്റെ വേഗപരിധി 4300 കിലോമീറ്ററായി വര്‍ധിപ്പിച്ച പുതിയ പതിപ്പാണ് പരീക്ഷിച്ചത്.
ഇന്ത്യന്‍ ഡിആര്‍ഡിഒ ( ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ )യും ബ്രഹ്‌മോസ് എയറോസ്‌പേസും ചേര്‍ന്നാണ് പുതിയ പതിപ്പ് പരീക്ഷിച്ചത്. ഇതോടൊപ്പം മിസൈലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുളള ഗവേഷണം പുരോഗമിക്കുകയാണ്.
ലോകത്തിലെ ഏക ശബ്‌ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, റഷ്യയും ഇന്ത്യയും സംയുക്‌തമായി വികസിപ്പിച്ചതാണ്. കരയില്‍ നിന്നും കടലില്‍നിന്നും വായുവില്‍ നിന്നും ബ്രഹ്‌മോസ് വിക്ഷേപിക്കാം. റഷ്യയുമായി കരാര്‍ ഉളളതിനാല്‍ മിസൈലില്‍ ആണവപോര്‍മുന വിന്യസിക്കാന്‍ കഴിയില്ല. ചൈനയുമായുളള ബന്ധം വഷളായതിനെ തുടര്‍ന്ന് വിയറ്റ്നാമടക്കമുളള തെക്കനേഷ്യന്‍ രാജ്യങ്ങള്‍ ബ്രഹ്‌മോസ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Read also: കോവിഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്