ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ സ്‍ഫോടനം നടന്നതായി റിപ്പോർട്. ഖുയ്‌സ ഖവാനി ബസാറിലെ മുസ്‌ലിം പള്ളിയിലാണ് സ്‍ഫോടനം നടന്നത്. ഇതേ തുടർന്ന് 30 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. പരിക്കേറ്റ ആളുകളിൽ 10ഓളം പേരുടെ നില ഗുരുതരമാണ്.
പെഷവാർ പ്രാദേശിക ഭരണകൂടം സ്‍ഫോടനം ചാവേറാക്രമണമാണെന്ന് സ്‌ഥിരീകരിച്ചു. വെള്ളിയാഴ്‌ച നമസ്‌കാരത്തിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ പ്രദേശത്തെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.
പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമികളും സുരക്ഷാ ഉദ്യോഗസ്‌ഥരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഇതിനിടെ ബോംബുധാരിയായ വ്യക്‌തി പൊട്ടിത്തെറിച്ചെന്നുമാണ് റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read also: തുടർച്ചയായ രണ്ടാം ദിവസവും കെ റെയിൽ കല്ലിടലിനെതിരെ ആലുവയിൽ പ്രതിഷേധം