ബംഗാൾ അക്രമം; കേസ് പരിഗണിക്കാതെ സുപ്രീം കോടതി ജഡ്ജി പിൻമാറി

By Syndicated , Malabar News
supreme-court of india
Ajwa Travels

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ഇന്ദിര ബാനര്‍ജി പിൻമാറി. വാദം കേള്‍ക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇന്ദിര ബാനര്‍ജിയുടെ പിൻമാറ്റം. മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി.

പശ്‌ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്തെ പോളിംഗ് സ്‌റ്റേഷന് സമീപം വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ റിപ്പോര്‍ട് തേടിയിരുന്നു.

അതേസമയം, നന്ദിഗ്രാമിലെ ഫലപ്രഖ്യാപനം ചോദ്യം ചെയത് മമത ബാനര്‍ജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് മമതയുടെ ഹരജിയിലെ ആരോപണം. കേസ് പരിഗണിക്കുന്നത് മാറ്റിയ ഹൈക്കോടതി ജഡ്‌ജിക്കെതിരെ ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി നേതാക്കൾക്കൊപ്പം ജഡ്‌ജി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ജഡ്‌ജിക്കെതിരെ തൃണമൂലിന്റെ ആക്രണം.

Read also: മാനദണ്ഡം ലംഘിച്ച് ജനം തെരുവിൽ; വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE