രാഹുലിന്റെ എംപി സ്‌ഥാനം റദ്ദാക്കണം; സരിതയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_rahul and saritha
Representational image
Ajwa Travels

ന്യൂഡെല്‍ഹി : വയനാട് മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സോളാര്‍ കേസില്‍ പ്രതി ആയിരുന്ന സരിതയുടെ നാമനിര്‍ദേശ പത്രിക അന്ന് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് കൊണ്ടാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയെ സമീപിച്ചത്. ഒപ്പം തന്നെ വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും സരിത ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്.

ഹൈക്കോടതിയില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സരിത സമര്‍പ്പിച്ച ഹരജി നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

2019 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഹരജിക്ക് ആസ്‌പദമായ സംഭവം നടന്നത്. സോളാര്‍ കേസില്‍ കോടതി ശിക്ഷ വിധിച്ച വ്യക്‌തി എന്ന നിലയിലാണ് വയനാട് മണ്ഡലത്തിലേക്ക് സരിത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയത്. എന്നാല്‍ രാഹുലിനെതിരെ അമേഠിയില്‍ മല്‍സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശപത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്‌തു. ഇതിനെ തുടര്‍ന്നാണ് വയനാട് മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതില്‍ പിഴവുണ്ടെന്നും, അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സരിത ഹരജി സമര്‍പ്പിച്ചത്.

Read also : വിചാരണ കോടതി മാറ്റണം; നടിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE