മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്ത് നാശം വിതക്കുന്നതിനിടെ മുംബൈയിൽ ഒഎൻജിസി ബാർജുകൾ ചുഴലിക്കാറ്റിൽ പെട്ട് മുങ്ങി. സംഭവത്തിൽ 127 പേരെ കാണാതായെന്നാണ് റിപ്പോർട്. 146 പേരെ രക്ഷപെടുത്തി. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്‌ടറും രക്ഷാപ്രവർത്തനത്തിനായി സ്‌ഥലത്ത് എത്തിയിട്ടുണ്ട്. 273 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്.
ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്‌ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്‌തമായ തിരയും ചേർന്നപ്പോൾ സ്‌ഥിതി രൂക്ഷമാകുകയായിരുന്നു. മോശം കാലാവസ്‌ഥ മറികടന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ 4 പേർ മരിച്ചു. രാജ്‌കോട്ട്, ഭവനഗർ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വൻനാശം വിതച്ചു. അതേസമയം, അതിതീവ്ര ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read also: കോവിഡ് രണ്ടാം തരംഗം; ഞായറാഴ്‌ച മാത്രം രാജ്യത്ത് മരണപ്പെട്ടത് 50 ഡോക്‌ടർമാർ