അധ്യാപക നിയമനം; ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്

By Trainee Reporter, Malabar News
calicut-university
Ajwa Travels

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമന ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിൽ മാർക്ക് ഇടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായാണെന്നും ഇഷ്‌ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാർക്ക് പ്രകാരമുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒരു ഉദ്യോഗാർഥി വിവരാവകാശ നിയമപ്രകാരം നൽകിയ അന്വേഷണത്തിലാണ് നിയമന ക്രമക്കേട് പുറത്ത് വന്നിരിക്കുന്നത്.

ഇന്റർവ്യൂ ബോർഡിലുള്ളവർ ചർച്ച ചെയ്‌താണ്‌ മാർക്ക് നൽകുന്നതെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സർവകലാശാല ഉത്തരം നൽകിയത്. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന വിദഗ്‌ധരുടെ അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തിൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചർച്ച ചെയ്‌ത്‌ ഐക്യകണ്‌ഠേന തീരുമാനിക്കുന്ന മാർക്കാണ് ഉദ്യോഗാർഥികൾക്ക് നൽകുന്നതെന്നാണ് സർവകലാശാലയുടെ മറുപടി. ഇതോടെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കം സർവകലാശാല തന്നെ സമ്മതിക്കുന്നതായും ഉദ്യോഗാർഥികൾ പരാതിപ്പെട്ടു.

വിവരാവകാശ നിയമപ്രകാരം വഴി നിരന്തരം ആവശ്യപ്പെട്ടിട്ടും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സർവകലാശാല നൽകാൻ തയ്യാറാവുന്നില്ലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. എന്നാൽ, നിയമനം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നിലവിൽ പ്രതികരിക്കാൻ സാധിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. ജനുവരി 30 ന് സിൻഡിക്കേറ്റ് യോഗത്തിലാണ് 16 പഠന വകുപ്പുകളിൽ 43 നിയമനങ്ങൾ അംഗീകരിച്ചത്.

Read Also: കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE