കൊച്ചി: എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
നിലവില്‍ എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാൽപര്യ ഹരജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ട ശേഷമാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.
എയ്‌ഡഡ് അധ്യാപകര്‍ക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കണമെങ്കില്‍ ജോലി രാജിവെക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എത്തിയ വിധി പല രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാകും.
Read Also: സംസ്‌ഥാനത്ത് മദ്യവില കുറഞ്ഞേക്കും; എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി