ഇൻഡോർ: അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ സമരം ചെയ്‌ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്. സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയെന്നാരോപിച്ച പോലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
അനുമതിയില്ലാതെയാണ് ഇവർ സമരം നടത്തിയതെന്നും, സ്‌ഥലം ഒഴിഞ്ഞുപോകാന്‍ 48 മണിക്കൂര്‍ സമയം നല്‍കി നോട്ടീസ് കൊടുത്തിരുന്നുവെന്നും അതിന് ശേഷമാണ് അറസ്‌റ്റ് ചെയ്‌തതെന്നുമാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ മേധാ പട്കര്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ്‌വരയിലെ ഗസ്‌റ്റ്ഹൗസില്‍ താമസിപ്പിച്ചതായും മറ്റുള്ളവരെ ഐടിഐ കാസ്രവാഡിലും ഗേള്‍സ് ഹോസ്‌റ്റലിലുമായി താമസിപ്പിച്ചതായും പോലീസ് പറഞ്ഞു.
തുണി മില്ല് പുതിയൊരു ബിസിനസ് ഗ്രൂപ്പിന് വിറ്റതായും, അടച്ചുപൂട്ടുന്നതിന് മുൻപ് അവിടെ ജോലി ചെയ്‌തവരെ പുനര്‍ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നതെന്നുമാണ് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ജാമ്യ വ്യവസ്‌ഥകൾ പൂരിപ്പിച്ച ശേഷം അറസ്‌റ്റ് ചെയ്‌ത, തൊഴിലാളികളെ വിട്ടയക്കുമെന്നാണ് പോലീസ് അറിയിച്ചത്.
Read Also: രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക