കോഴിക്കോട്: ജില്ലയിൽ വിതരണം ചെയ്യാനിരുന്ന 800 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗശൂന്യമായി. മെഡിക്കൽ കോളേജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ വാക്‌സിൻ കൈകാര്യം ചെയ്‌തതിലെ അപാകതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം, വിദഗ്‌ധ സംഘം പ്രാഥമിക പരിശോധന നടത്തി.
പരിശോധനയിൽ എട്ടു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ആശുപത്രിയിൽ വാക്‌സിൻ എത്തിച്ചത്. ചെറൂപ്പ ആശുപത്രിക്ക് പുറമെ പെരുവയൽ, പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും കൂടിയുള്ള വാക്‌സിനാണ് ഉപയോഗ ശൂന്യമായത്. ഇതോടെ ഇന്നലെ മൂന്നിടത്തും നടത്താനിരുന്ന സ്‌പോർട് രജിസ്‌ട്രേഷൻ മാറ്റിവെച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രീ പറഞ്ഞു. അന്വേഷണ റിപ്പോർട് അനുസരിച്ച് സർക്കാരിൽ നിന്ന് തുടർ നടപടി ഉണ്ടാകുമെന്നും അവർ പറഞ്ഞു.
Read Also: കോവിഡ് ഇന്ത്യ; 33,964 രോഗമുക്‌തി, 41,965 രോഗബാധ, 460 മരണം