ന്യൂഡെൽഹി: റഷ്യ അധിനിവേശം നടത്തുന്ന യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം ബെംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു.
ഇവിടെ നിന്നും ഹവേരിയിലേക്ക് കൊണ്ടുപോകും. നേരത്തെ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും എന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ട്വീറ്റ് ചെയ്‌തിരുന്നത്. അത് തിരുത്തിയ അദ്ദേഹം തിങ്കളാഴ്‌ചയാകും മൃതദേഹം എത്തിക്കുകയെന്ന് വ്യക്‌തമാക്കി.
കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഖാർകീവിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായ നവീൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
#UPDATE | Karnataka CM Basavaraj Bommai corrects his previous tweet & clarifies that the body of Naveen Shekarappa Gyanagoudarm, a final year medical student of Kharkiv Medical University who died in a shelling attack in #Ukraine, will be brought to Bengaluru airport on March 21. pic.twitter.com/EjLxRMaAJL
— ANI (@ANI) March 18, 2022
Most Read: പാർട്ടിയും പ്രസിഡണ്ടും ഒന്നേയുള്ളൂ; സോണിയയെ കണ്ട ശേഷം ഗുലാം നബി ആസാദ്