പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്തു; പോലീസ് എത്തി തിരികെ കൊണ്ടുപോയി

By Trainee Reporter, Malabar News
Ajwa Travels

മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പരാതി. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരാണ് വിഷം കഴിച്ചയാളുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തുടർന്ന് ആശുപത്രിയുടെ പിഴവ് മനസിലാക്കിയ പോലീസ് വിഷയത്തിൽ ഇടപെടുകയും സംസ്‌കാര ചടങ്ങുകൾക്കിടെ മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.

പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശിനി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്‌റ്റുമോർട്ടമില്ലാതെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുത്തത്. കഴിഞ്ഞ മാസം 29ന് വിഷം കഴിച്ച് ചികിൽസയിൽ ആയിരുന്ന കുഞ്ഞമ്മ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 11 മണിയോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു.

വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. അൽപ്പസമയത്തിനകം പോലീസും സ്‌ഥലത്തെത്തി. തുടർന്ന് മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്‌തു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വീഴ്‌ചയാണ് മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ വിട്ടുകൊടുക്കാൻ കരണമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Most Read: കുനൂർ ഹെലികോപ്‌ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE