തിരുവനന്തപുരം: ജനുവരി 8 മുതൽ 22 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടര്‍മാരുടെ 17 അധിക തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുവാനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്‌ഥാന കമ്മിഷണറായി കാസര്‍കോട് ജില്ലാ ജഡ്‌ജി എസ്എച്ച് പഞ്ചാപകേശനെ നിയമിക്കാൻ തീരുമാനമായി. മൂന്നുവര്‍ഷമാണ് കാലാവധി. വിവിധ സര്‍ക്കാര്‍ ഡെന്‍റല്‍ കോളജുകളില്‍ 32 തസ്‌തികകള്‍ (അസിസ്‌റ്റന്റ് പ്രൊഫസര്‍-9, അസോസിയേറ്റ് പ്രൊഫസര്‍-22, പ്രൊഫസര്‍-1) സൃഷ്‌ടിക്കാനും 16 അസിസ്‌റ്റന്റ് പ്രൊഫസര്‍ തസ്‌തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികകളാക്കി ഉയര്‍ത്താനും തീരുമാനിച്ചു.
Read Also: നഗരസഭകളുടെ എണ്ണത്തിലും യുഡിഎഫ് മുൻതൂക്കമില്ല; സോഫ്റ്റ്‌വെയർ പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ