ആംനെസ്‌റ്റിക്ക് എതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു; 17.66 കോടി കണ്ടുകെട്ടി

By Staff Reporter, Malabar News
amnesty-international
Ajwa Travels

ന്യൂഡെൽഹി: അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ നടപടി തുടരുന്നു. ആംനെസ്‌റ്റിയുടെ ഇന്ത്യയിലെ സ്‌ഥാപനങ്ങളുടെ 17.66 കോടിയുടെ ബാങ്ക് നിക്ഷേപം കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ആംനെസ്‌റ്റി ഇന്റർനാഷണൽ ഇന്ത്യ, ഇന്ത്യൻസ് ഫോർ ആംനെസ്‌റ്റി ഇന്റർനാഷണൽ എന്നീ സ്‌ഥാപനങ്ങളുടെ നിക്ഷേപമാണ് കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ പിടിച്ചെടുത്തത്.

വിദേശധനസഹായം സ്വീകരിക്കുന്ന ചട്ടം ലം​ഘിച്ചെന്ന് ആരോപിച്ച് ഇതുവരെ ആംനെസ്‌റ്റിയുടെ 19.54 കോടി ഇഡി കണ്ടുകെട്ടി. കശ്‌മീരിലടക്കം മോദി സർക്കാരിന്റെ ഇടപെടലുകളെ അന്താരാഷ്‌ട്ര തലത്തിൽ തുറന്നു കാട്ടിയതോടെയാണ് സംഘടനക്ക് എതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സര്‍ക്കാര്‍ വേട്ടയാടൽ ശക്‌തമാക്കിയത്. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നതായി ആംനെസ്‌റ്റി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

ലോകത്തിലെ എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് (എൻജിഒ) ആംനെസ്‌റ്റി ഇന്റർനാഷണൽ. 1977ലെ സമാധാന നോബൽ സമ്മാനം അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള സംഘടന കൂടിയാണ് ആംനെസ്‌റ്റി ഇന്റർനാഷണൽ.

Read Also: ‘ജനങ്ങളുടെ വിജയം’; കിരൺ ബേദിയെ പുറത്താക്കിയതിൽ പ്രതികരിച്ച് പുതുച്ചേരി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE