തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. നേരത്തെയുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക.
മുൻ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ കാലികമായ മാറ്റമുണ്ടാകാം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും നാളെ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും എന്നാണ് സൂചനകൾ.
സമ്പൂർണ അടച്ചിടലിന്റെ പശ്‌ചാത്തലത്തിൽ പുതിയ വെല്ലുവിളി നേരിടാന്‍ ആരോഗ്യ മേഖലയ്‌ക്ക് പ്രത്യേക ഊന്നല്‍ ഉണ്ടാകും. സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. കോവിഡിന്റെ മൂന്നാം തരംഗം ഒക്‌ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരുമോയെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
Read Also: രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും