മീററ്റ്: ഉത്തർപ്രദേശിലെ മുൻ ഭരണങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്‌തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇപ്പോൾ യോഗി ആദിത്യനാഥ് സർക്കാർ ഇവരെ ജയിലിലടച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുൻ സർക്കാരുകളുടെ കാലത്ത്, ക്രിമിനലുകൾക്കും മാഫിയകൾക്കും അഴിഞ്ഞാടാൻ അനുവാദമുണ്ടായിരുന്നു. മീററ്റിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് അവരുടെ വീടുകൾ കത്തിച്ചത് ഒരിക്കലും മറക്കാനാവില്ല. സ്വന്തം വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യാൻ ജനങ്ങൾ നിർബന്ധിതരായത് മുൻ സർക്കാരുകളുടെ വിനോദത്തിന്റെ ഭാഗമായിരുന്നു; മോദി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് പെൺമക്കൾ വൈകുന്നേരം പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. ഇന്ന് അവർ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. 700 കോടി രൂപ ചിലവിലാണ് ഇവിടെ സർവകലാശാല സ്‌ഥാപിക്കുന്നത്.
Read Also: സില്‍വര്‍ ലൈന്‍ വിവാദങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; തിരുവനന്തപുരത്ത് വിശദീകരണ യോഗം