കൊച്ചി: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ഡബ്ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ള്യുസിസി നിലപാടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ള്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്ന് ദീദി ദാമോദരൻ കുറ്റപ്പെടുത്തി.
വിജയ് ബാബുവിനെതിരെ ഒരു പ്രസ്‌താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്‌ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്നും ദീദി ദാമോദരൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ള്യുസിസി ആവശ്യപ്പെട്ടെന്നാണ് മന്ത്രി പി രാജീവ് വെളിപ്പെടുത്തിയത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്.
അത് സാംസ്‌കാരിക വകുപ്പിന് കൈമാറിയതിന് ശേഷം നടപട സ്വീകരിക്കും. വേണമെങ്കില്‍ പുതിയ നിയമത്തെക്കുറിച്ചും പരിശോധിക്കാവുന്നതാണെന്ന് മന്ത്രി ഒരു അഭിമുഖത്തില്‍ പറയുന്നു. വെളിപ്പെടുത്തല്‍ വിവാദമായത്തിന് പിന്നാലെയും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പി രാജീവ്.
Read Also: ‘ജൻസുരാജ്’; പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാറിൽ തുടക്കം