കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ഉടന്‍ അറസ്‌റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്‌ഥന്‍ എഎസ്‌പി വിവേക് കുമാര്‍ ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിച്ചു. കേസില്‍ എംഎല്‍എയെ ഇന്ന് രാവിലെ മുതല്‍ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നതായി തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ 10 മണി മുതലാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസില്‍ വെച്ച് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.
ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ നിരവധി കേസുകള്‍ എംസി കമറുദ്ദീനെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
അതേസമയം, ജ്വല്ലറി മാനേജിങ് ഡയറക്‌ടര്‍ ടികെ പൂക്കോയ തങ്ങള്‍, ലീഗ് നേതൃത്വം മധ്യസ്‌ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജി, മറ്റ് ഡയറക്‌ടര്‍മാര്‍ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. എംഎല്‍എക്കെതിരെ ചോദ്യം ചെയ്യലില്‍ ശക്‌തമായ തെളിവുകളാണ് ലഭിച്ചിട്ടുള്ളതെന്ന് പോലീസ് വ്യക്‌തമാക്കി. ഇതിനകം 80 പേരില്‍നിന്ന് അന്വേഷകസംഘം മൊഴിയെടുത്തിരുന്നു.
Related News: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു