മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി പറഞ്ഞു.
തീവ്രപരിചരണ വിഭാഗങ്ങളിൽ നിലവിൽ 20 പേർ മാത്രമാണ് ചികിൽസയിൽ കഴിയുന്നത് എന്നതും വളരെ ആശ്വാസം നൽകുന്നു. കോവിഡിനെ പ്രതിരോധിക്കാൻ നടത്തിയ പരിശ്രമങ്ങളോട് സഹകരിച്ചതിന് എല്ലാവരോടും ഒമാൻ ആരോഗ്യമന്ത്രി നന്ദി അറിയിച്ചതായും ഒമാൻ ന്യൂസ് ഏജൻസി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
Also Read: ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം