കോട്ടയം: സംസ്‌ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ ഭരണമെന്നു രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും സമരത്തോട് മുഖം തിരിച്ചു നിന്നു എന്നും യുഡിഎഫ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ ആരോപിച്ചു.
കോട്ടയം മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. രണ്ടോ മൂന്നോ പേരുടെ ഉപകരണമായി നരേന്ദ്ര മോദി മാറിയെന്നും സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്ക് ഒപ്പമാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി തുടങ്ങിയ മണ്ഡലങ്ങളിൽ നടക്കുന്ന പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്ന രാഹുൽ, ഇന്ന് കേരളത്തിൽ നിന്ന് മടങ്ങും. രാഹുൽ മടങ്ങുന്നതിന് പിന്നാലെ പ്രചാരണ പരിപാടികൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തും.
Also Read: ‘സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്‌താൽ മതി’; കൂക്കി വിളിച്ചവരോട് പിസി ജോർജ്