സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരം, രാഷ്‌ട്രീയ ലക്ഷ്യമില്ല; മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമാണ് എന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കേസും സിബിഐക്ക് വിടില്ലെന്ന നിലപാട് സർക്കാർ ഒരുഘട്ടത്തിലും എടുത്തിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ അപേക്ഷ തന്നു. പോലീസ് അന്വേഷണത്തിൽ വേണ്ടത്ര പുരോ​ഗതി ഉണ്ടാകുന്നില്ല എന്നും കേസ് സിബിഐക്ക് വിടണം എന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം.

സാധാരണ നിലയിലുള്ള ഇരയുടെ പരാതിയാണത്. അത്തരമൊരു പരാതി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അത് വലിയ വിവാദം ഉണ്ടാക്കും. അവരുടെ ആവശ്യം അം​ഗീകരിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്‌തത്‌. സ്വാഭാവികമായ നടപടിക്രമം ആണ്. രാഷ്‌ട്രീയ ദുരുദ്ദേശം അതിലില്ല.

ഇരക്ക് തൃപ്‌തികരമായ അന്വേഷണം നടന്നിട്ടില്ല. ഇരയായ സ്‌ത്രീ അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അക്കാര്യം ഞങ്ങൾ സിബിഐയെ അറിയിച്ചിരുന്നു. ഇതൊന്നും പ്രതികാര ചിന്തയോടെ ചെയ്യുന്നതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE