കൊച്ചി: കേരളത്തിൽ ഇന്ധനവില കുറയണമെങ്കിൽ സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രൂഡ് ഓയിൽ വില, ട്രാൻസ്‌പോർട്ടേഷൻ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ എന്നിവക്ക് പുറമേ നികുതി ഇവയെല്ലാമാണ് ഇന്ധനവില നിശ്‌ചയിക്കുന്നത്.
ആകെ വിലയുടെ പകുതിയിലധികം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഈടാക്കുന്നത് ജനങ്ങൾക്ക് പല ആനുകൂല്യങ്ങളായി നൽകുകയാണ്. അതിനാൽ സംസ്‌ഥാന സർക്കാരിന് ഇന്ധനവില കുറച്ച് നൽകണമെങ്കിൽ നികുതി കുറച്ച് നൽകിയാൽ മതി. എന്നാൽ, നികുതി ഒരു കാരണവശാലും കുറക്കില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല. പലഘട്ടങ്ങളിലായി കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചിട്ടുണ്ടെന്ന് മുരളീധരൻ പറയുന്നു.
അതേസമയം, കേരളത്തിൽ കുതിച്ചുയരുന്ന ഇന്ധനവിലയിൽ ജനം പൊറുതിമുട്ടുകയാണ്. റെക്കോർഡ് വർധനയാണ് പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടായിരിക്കുന്നത്. ബുധനാഴ്‌ച കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 25 പൈസ വർധിച്ച് 86.46 രൂപയിലെത്തി. ഡീസലിന് 27 പൈസ വർധിച്ച് 80.67 രൂപയുമായി.
Also Read: പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്‍