ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും കുറ്റ വിമുക്‌തരാക്കി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ഇന്ത്യയിലെ നീതി എന്നാണ് അദ്ദേഹം വിധിയെ വിശേഷിപ്പിച്ചത്.
“അവിടെ ഒരു പള്ളി ഉണ്ടായിരുന്നില്ല, പുതിയ ഇന്ത്യയിലെ നീതി!”,- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
There was no mosque there. Justice in new India! https://t.co/JdqfgWqzLm
— Prashant Bhushan (@pbhushan1) September 30, 2020
ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി ആണ് ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വിധി പ്രസ്‌താവിച്ചത്. ബാബരി മസ്‌ജിദ് തകർത്തത് ആസൂത്രിതമായല്ല. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Related News: ബാബരി മസ്‌ജിദ് കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്‌തർ
ജഡ്‌ജി എസ് കെ യാദവ് ആണ് 2,300 പേജുള്ള വിധി പ്രസ്‌താവം നടത്തുന്നത്. 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയും വീഡിയോ കോൺഫറൻസിലൂടെ ഹാജരായി.
ബാബരി മസ്‌ജിദ് പൊളിക്കുന്നതിൽ നിന്ന് രക്ഷിക്കാനാണ് കുറ്റാരോപിതർ ശ്രമിച്ചത്. മസ്‌ജിദ് തകർത്തതിൽ നേരിട്ടോ അല്ലാതെയോ വിശ്വ ഹിന്ദു പരിഷത്തിന് (വിഎച്ച്പി) യാതൊരു പങ്കുമില്ലെന്ന് വിധി പ്രസ്‌താവത്തിൽ പറയുന്നു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും കോടതി നിരീക്ഷിച്ചു.
Kerala News: പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ