ന്യൂ ഡെൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളെയും നശിപ്പിക്കാൻ ഈ സർക്കാർ ആഗ്രഹിക്കുന്നു: എൻഎച്ച്ആർസി, ജുഡീഷ്യറി, ഇപ്പോൾ ആംനസ്റ്റി ഇന്റർനാഷണലും,”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
This govt wants to destroy every Institution for protecting Human Rights: NHRC, Judiciary & now Amnesty International https://t.co/2HLPJK9xNu
— Prashant Bhushan (@pbhushan1) September 29, 2020
കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം ഇന്ത്യയിലെ പ്രവർത്തനം നിർത്തിവക്കുന്നു എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സെപ്റ്റംബർ 10ഓടെ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായെന്ന് കുറിപ്പിൽ പറയുന്നു.
Kerala News: ബാലഭാസ്കറിന്റെ മരണം; കലാഭവന് സോബിക്ക് വീണ്ടും നുണപരിശോധന
കഴിഞ്ഞ രണ്ട് വർഷമായി അടിച്ചമർത്തൽ നേരിടുകയാണ്. എന്ഫോഴ്സ്മെന്റ്
ഡയറക്ടറേറ്റ് തുടർച്ചയായി വേട്ടയാടുന്നു. കേന്ദ്ര സർക്കാരിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെയാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തങ്ങൾ സംഭാവന സ്വീകരിച്ചത് 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്ര സർക്കാർ ആരോപിക്കുന്നത്. നിയമവിധേയമായ ധനസമാഹരണം പോലും കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് കേന്ദ്രം പറയുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
Also Read: കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി
ജമ്മു-കശ്മീരിലേയും ഡെൽഹി കലാപത്തിലേയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് സർക്കാരിന്റെ വേട്ടയാടലിന് കാരണമെന്നാണ് സംഘടന ആരോപിക്കുന്നത്. 2017ലും ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. എന്നാൽ സംഘടനക്ക് അനുകൂലമായി കോടതി വിധി ലഭിച്ചതിനെ തുടർന്നാണ് പ്രവർത്തനം തുടർന്നത്.