കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന് എതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പണിയെടുക്കുന്നവർക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ചാനലുകളെ കാണുമ്പോള്‍ മുന്നിലുള്ളവരെ തള്ളിത്തെറുപ്പിച്ച് മുഖം കാണിക്കുന്നവര്‍ക്ക് മാത്രമാണ് പാർട്ടി സീറ്റ് നൽകുന്നത്. നേതാക്കളുടെ ചുറ്റും നടക്കുന്നവര്‍ക്ക് മാത്രം സീറ്റ് ലഭിക്കുന്നുവെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
കെ കരുണാകരനൊപ്പം നില്‍ക്കുന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്ന സമ്പ്രദായം പാര്‍ട്ടിയില്‍ ഉണ്ട്. നല്ല സ്‌ഥാനാർഥികളെ നിര്‍ത്തിയാല്‍ മോശമില്ലാത്ത ഭൂരിപക്ഷം നേടാൻ കോണ്‍ഗ്രസിന് കഴിയും. യോഗ്യത പരിഗണിച്ച് വേണം സ്‌ഥാനാർഥികളെ നിർത്താൻ. അല്ലാതെ നേതാക്കളെ ചുറ്റുന്നവര്‍ക്ക് മാത്രം സീറ്റെന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ എല്ലാം പഴയപടി തന്നെയാവുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
ക്ഷണിക്കപ്പെട്ട പരിപാടികള്‍ക്ക് പോവുമ്പോള്‍ പലയിടങ്ങളിലും സ്‌റ്റേജില്‍ റിസര്‍വ് ചെയ്‌ത സീറ്റില്‍ പോലും മറ്റുള്ളവര്‍ കയറിയിരിക്കുന്ന അവസ്‌ഥയാണുള്ളത്. പാർട്ടി സ്‌ഥാനത്ത് ഇരുന്നപ്പോഴും എംപിയായിട്ടും ഇതാണ് അവസ്‌ഥ. ഇനി ഇതൊക്കെ ഇല്ലാതായാല്‍ എന്തായിരിക്കും സ്‌ഥിതിയെന്നും അദ്ദേഹം ചോദിച്ചു.
Also Read: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി