ഉരുൾപൊട്ടൽ ഭീഷണി; ചീനിക്കപ്പാറ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

By News Desk, Malabar News
Heavy rain malappuram
Representational Image
Ajwa Travels

പട്ടിക്കാട്: സംസ്‌ഥാനത്ത്‌ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രദേശത്തെ ആറ് പേരെ മണ്ണാർമല പിടിഎംഎ യുപി സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിയത്. നിലവിൽ എട്ട് പേരാണ് ചീനിക്കപ്പാറ കോളനിയിലുള്ളത്.

ലക്ഷ്‌മി എന്ന സ്‌ത്രീയും ഭർത്താവും ഇവരുടെ 13 മാസം പ്രായമായ കുഞ്ഞും മലമുകളിൽ തന്നെ തുടരുകയാണ്. അപകട സാധ്യത പറഞ്ഞ് മനസിലാക്കി ഇവരെ ക്യാംപിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. ഈ വിവരം വില്ലേജ് ഓഫീസർ മുഖേന തഹസിൽദാരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ മഴയിൽ മണ്ണാർമലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയിരുന്നു.

Also Read: ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും മഴ കനക്കും; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE