മാവേലിക്കര : മൂന്ന് മുന്നണികള്‍ക്ക് തുല്യ സീറ്റുകള്‍ ലഭിച്ച നഗരസഭ ആര് ഭരിക്കുമെന്ന സംശയത്തില്‍ നില്‍ക്കുന്ന മാവേലിക്കരയില്‍ സ്വതന്ത്രനെ കൂട്ടുപിടിക്കാനുള്ള മുന്നണികളുടെ ശ്രമങ്ങള്‍ തുടരുന്നു. മൂന്ന് മുന്നണികള്‍ക്കും 9 വീതം സീറ്റുകളാണ് ലഭിച്ചത്. ഒപ്പം സ്വതന്ത്ര സ്‌ഥാനാര്‍ഥിയായ വികെ ശ്രീകുമാറും വിജയിച്ചു. ഈ സാഹചര്യത്തിലാണ് മൂന്ന് മുന്നണികളും സ്വതന്ത്രനുമായുള്ള ചര്‍ച്ചകള്‍ ശക്‌തമാക്കുന്നത്.
കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ സ്വതന്ത്രന്റെ പിന്തുണ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി രംഗത്ത് വന്നിരുന്നു. പക്ഷേ ഇടത് മുന്നണി നേതാക്കള്‍ ഇപ്പോഴും ഭരണം ഉറപ്പിക്കാനായി ശ്രീകുമാറുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഒപ്പം തന്നെ യുഡിഎഫും, ബിജെപിയും ഇന്നലെ രാത്രി വൈകിയും ഇദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തി. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇരുപാര്‍ട്ടികളും 5 വര്‍ഷം ശ്രീകുമാറിനെ ചെയര്‍മാനാക്കാനുള്ള സമ്മതം അറിയിച്ചിട്ടുണ്ട്.
സ്വതന്ത്രന്റെ പിന്തുണ ആവശ്യല്ലെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്‌തമാക്കിയെങ്കിലും പ്രാദേശിക തലത്തിൽ സിപിഐഎം നേതാക്കള്‍ ശ്രീകുമാറുമായുള്ള ചര്‍ച്ചകള്‍ ശക്‌തമാക്കുകയാണ്. ശ്രീകുമാറിന്റെ പിന്തുണ കൂടെ നേടി നഗരസഭ ഭരണം നേടാനാണ് പ്രാദേശിക നേതാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഒപ്പം തന്നെ മാവേലിക്കര നഗരസഭയിലും, തഴക്കര പഞ്ചായത്തിലും ഭരണം നേടാന്‍ ബിജെപിയും സ്വന്തന്ത്ര സ്‌ഥാനാര്‍ഥികളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് ബിജിപി നേതൃത്വങ്ങള്‍ വ്യക്‌തമാക്കുന്നത്.
Read also : പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍ ജിതേന്ദ്ര തിവാരി