മനാമ: കോവിഡ് മുൻകരുതലുകൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് മൂന്ന് കോവിഡ് ടെസ്‌റ്റുകൾ നിർബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് നിലവിൽ വരുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന് കോവിഡ് ടെസ്‌റ്റുകൾ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തിന്റെപുതിയ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കാൻ നാഷണൽ മെഡിക്കൽ ടീം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് ആദ്യ ടെസ്‌റ്റ് നടത്തുക. രണ്ടാം ടെസ്‌റ്റ് അഞ്ചാം ദിവസവും, മൂന്നാം ടെസ്‌റ്റ് പത്താം ദിവസവുമാണ് നടത്തുക. അഞ്ചാം ദിവസത്തെയും, പത്താം ദിവസത്തെയും ടെസ്‌റ്റുകൾക്ക് മുൻകൂട്ടി അപ്പോയ്ൻമെന്റ് ആവശ്യമാണ്. ബി അവെയർ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനകൾ കഴിയുന്നത് വരെ ക്വാറന്റൈനിൽ ഇരിക്കേണ്ടി വരും. ഫലം പോസിറ്റീവ് ആണെങ്കിൽ ആരോഗ്യ വകുപ്പിൽ നിന്നും ബന്ധപ്പെടും. രാജ്യത്തേക്ക് വരുന്നവർ കോവിഡ് പരിശോധനക്ക് നൽകേണ്ട ഫീസ് കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് ടെസ്‌റ്റിന് 40 ദിനാറായിരുന്നു ചിലവ്. ഇനി മുതൽ മൂന്ന് ടെസ്‌റ്റിനും കൂടി 36 ദിനാർ മതിയാവും.
Read Also: മ്യാൻമറിൽ ജനങ്ങൾ തെരുവിൽ ഇറങ്ങുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സഭ