കുറുക്കൻ മൂലയിലെ കടുവ ആക്രമണം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

By Trainee Reporter, Malabar News
kurukkanmoola-tiger
Ajwa Travels

വയനാട്: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട കുടുംബങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കടുവയുടെ ആക്രമണത്തിൽ 17 വളർത്തുമൃഗങ്ങളാണ് നഷ്‌ടപെട്ടത്. കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമായില്ല.

വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന നഷ്‌ടപരിഹാരം അപര്യാപ്‌തമാണെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു മാസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ വാഗ്‌ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കർഷകർ പറയുന്നത്.

കുറുക്കൻമൂലയിലും പയ്യമ്പള്ളിയിലുമായി വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട 13 കർഷകർക്കാണ് നഷ്‌ടപരിഹാരം ലഭിക്കാനുള്ളത്. നിലവിലെ ഉത്തരവ് അനുസരിച്ചുള്ള അടിസ്‌ഥാന നഷ്‌ടപരിഹാര തുക പാസായിട്ടുണ്ടെന്നാണ് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ അറിയിക്കുന്നത്. എന്നാൽ, തുച്‌ഛമായ തുക അംഗീകരിക്കാൻ ആവില്ലെന്നാണ് കർഷകരുടെ നിലപാട്. അതേസമയം, ഉൾവനത്തിലേക്ക് കടന്ന കടുവയെ വനംവകുപ്പിന് പിടികൂടാൻ സാധിച്ചിരുന്നില്ല.

Most Read: സഞ്‌ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE