പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

By Desk Reporter, Malabar News
Farmers-Protest-in-delhi_2020-Sep-28
ഡെൽഹിയിൽ ഇന്ത്യാ ​ഗേറ്റിന് മുമ്പിൽ നടന്ന കർഷക പ്രതിഷേധം (ഫോട്ടോ കടപ്പാട്: എൻഡിടിവി)
Ajwa Travels

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും ചേർന്ന് തീ കെടുത്തുകയും ട്രാക്റ്റർ നീക്കം ചെയ്യുകയും ചെയ്‌തു.

രാവിലെ 7.30ഓടു കൂടിയാണ് 20ഓളം വരുന്ന പ്രതിഷേധക്കാർ ഒത്തുകൂടുകയും ട്രാക്റ്ററിന് തീവക്കുകയും ചെയ്‌തത്. പ്രതിഷേധക്കാർ കോൺഗ്രസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം ഞായറാഴ്ചയും തുടർന്നു. പഞ്ചാബിൽ കർഷകർ അമൃത്സർ-ഡെൽഹി റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ കർഷകർ കഴിഞ്ഞ ബുധനാഴ്ച മുതൽ പഞ്ചാബിലെ റെയിൽ പാതയിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

Related News:  കര്‍ഷകരെ സംരക്ഷിക്കാന്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പോലും ശ്രമിക്കും; പഞ്ചാബ് മുഖ്യമന്ത്രി

കർണാടകയിൽ ഇന്ന് കർഷകർ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദ​ഗതി നിയമത്തിലും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിലും പ്രതിഷേധിച്ചാണ് ബന്ദ്. കർഷക– ദലിത്– ട്രേ‍ഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം സംഘടനകളുടെ കൂട്ടായ്‌മയായ ‘ഐക്യ ഹോരാട്ട’യാണ് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

കോൺ​ഗ്രസും ജെഡിഎസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി യെദ്യൂരപ്പ സർക്കാർ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കനത്ത സുരക്ഷ ഒരുക്കിയതായി പോലീസ് അറിയിച്ചു. കർഷകരല്ലാത്തവർക്കും കൃഷിഭൂമി വാങ്ങാൻ അനുവദിക്കുന്നതാണ് കർണാടക നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം.

Also Read:  ബിഹാര്‍ തെരഞ്ഞെടുപ്പ്: 30,000 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE