പാലക്കാട് : സാക്ഷരത മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടത്തിയ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതിയിൽ പരീക്ഷ പൂർത്തിയായി. പരീക്ഷയിൽ 171 ഊരുകളിൽ നിന്നുള്ള 2,297 പേരാണ് പങ്കെടുത്തത്. ഇവരിൽ പുതൂർ പഞ്ചായത്തിലെ 47 ഊരുകളിൽ നിന്നും 986 പേരും, അഗളിയിൽ നിന്നും 847 പേരും, ഷോളയൂരിൽ നിന്നും 464 പേരുമാണ് പരീക്ഷ എഴുതിയത്.
പരീക്ഷ എഴുതിയവരിൽ 1,644 ആളുകൾ സ്‌ത്രീകളാണ്. ധാന്യം ഊരിലെ 90 വയസുള്ള കാളിയമ്മയാണ് പരീക്ഷ എഴുതിയതിൽ ഏറ്റവും പ്രായം കൂടിയ വ്യക്‌തി. കൂടാതെ ചേരമാൻകണ്ടിയൂരിലെ 22 വയസുള്ള ചിത്രയാണ് പ്രായം കുറഞ്ഞ പഠിതാവ്.
പരീക്ഷ കഴിഞ്ഞതോടെ ഈ മാസം 25ആം തീയതി മൂല്യനിർണയം നടത്തി മാർച്ച് ആദ്യവാരം തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പരീക്ഷ എഴുതിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടത്ത് വച്ചുതന്നെയാണ് പരീക്ഷ നടത്തിയത്. എഴുത്ത്, വാചാ, ഗണിതം എന്നിവയിൽ 100ൽ 30 മാർക്ക് നേടുന്ന ആളുകൾ പരീക്ഷയിൽ വിജയികളാകും.
Read also : മോദി കലാപകാരി, വരാനിരിക്കുന്നത് ട്രംപിന് ഉണ്ടായതിലും വലിയ തിരിച്ചടി; മമത