തൃണമൂലിൽ വീണ്ടും പ്രതിസന്ധി; കായിക മന്ത്രി രാജിവെച്ചു

By Trainee Reporter, Malabar News
mamata banerjee_malabar news
മമത ബാനര്‍ജി
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്‌മി രത്തൻ ശുക്ള കായിക മന്ത്രിസ്‌ഥാനം രാജിവെച്ചു. നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതിനിടെയാണ് രത്തൻ ശുക്ളയുടെ രാജിയും.

ഇദ്ദേഹം കായിക മന്ത്രിസ്‌ഥാനം രാജിവെക്കുന്നുവെന്ന കത്ത് മമതക്കും ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറിനും അയച്ചതായാണ് റിപ്പോർട്ടുകൾ. രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നാണ് 39കാരനായ രത്തൻ ശുക്ളയുടെ കത്തിലെ പരാമർശം. എന്നാൽ തൃണമൂൽ നേതാക്കൾക്ക് ഇടയിൽ ബിജെപി നടത്തുന്ന രാഷ്‌ട്രീയ കച്ചവടമാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ രഞ്‌ജി ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശുക്ള 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ ഹൗറ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.

ബംഗാൾ സന്ദർശനത്തിനിടെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോൺഗ്രസിൽ ‘ദീദി’ മാത്രമാകും അവശേഷിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പല നേതാക്കളും തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയത്. കഴിഞ്ഞ ആഴ്‌ചയിൽ എംപിമാരും എംഎൽഎമാരും അടക്കം 12ഓളം പേർ ബിജെപിയിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പിന് കുറച്ചു സമയം മാത്രം അവശേഷിക്കെ മന്ത്രിമാരുൾപ്പടെയുള്ള നേതാക്കളുടെ രാജി മമത ബാനർജിക്ക് തിരിച്ചടിയായേക്കും.

Read also: കോവിഡ് വാക്‌സിന്‍; പത്ത് ദിവസത്തിനകം വിതരണത്തിന് തയാറെന്ന് ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE