ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതാ ബാനര്‍ജിയും പങ്കെടുക്കും. ലക്‌നൗവില്‍ നടക്കുന്ന റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം മമത ചേരുമെന്ന് എസ്‌പി വൈസ് പ്രസിഡണ്ട് കിരണ്‍മോയ് നന്ദ അറിയിച്ചു. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കിരണ്‍മോയ് നന്ദ.
ഫെബ്രുവരി 8ന് മമതാ ബാനര്‍ജിയും അഖിലേഷ് യാദവുമായി സംയുക്‌ത വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റാലിക്ക് ശേഷം വാര്‍ത്താ സമ്മേളനവും നടക്കും. തുടര്‍ന്ന് വാരണാസിയിലും വെര്‍ച്വല്‍ റാലി നടത്താന്‍ ഇരു നേതാക്കളും പദ്ധതിയിടുന്നുണ്ടെന്ന് കിരണ്‍മോയ് നന്ദ പറഞ്ഞു.
യുപി തിരഞ്ഞെടുപ്പില്‍ എസ്‌പിക്ക് പിന്തുണ നല്‍കാന്‍ ടിഎംസി തീരുമാനിച്ചതായും സര്‍വേയില്‍ വിശ്വസിക്കുന്നില്ലെന്നും എസ്‌പി നേതാവ് പറഞ്ഞു. യുപിയില്‍ ടിഎംസി സ്‌ഥാനാർഥികളെ നിര്‍ത്തില്ല, സമാജ്‌വാദി പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള പിന്തുണ നല്‍കും. കൊല്‍ക്കത്തയില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം കിരൺമോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃണമൂല്‍ സ്‌ഥാനാർഥിക്ക് മിര്‍സാപൂരില്‍ മൽസരിക്കാന്‍ എസ്‌പി സീറ്റ് അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സ്‌ഥാനാർഥി ഉണ്ടാവില്ലെന്ന തീരുമാനം പുറത്തുവരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ മുന്നണിക്ക് പുറത്തു നിന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
Read Also: ടെലിപ്രോംപ്റ്റര്‍; 193 രാജ്യങ്ങൾ വീക്ഷിച്ച മോദിയുടെ പ്രസംഗതടസം പിഴവല്ലെന്ന് വിശദീകരണം