യുപിയിൽ തൃണമൂൽ സ്‌ഥാനാർഥികളെ നിർത്തില്ല; സമാജ്‌വാദി പാർട്ടിക്ക് പിന്തുണ നൽകും

By Staff Reporter, Malabar News
mamata-banerjee-akhilesh-yadav
Ajwa Travels

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതാ ബാനര്‍ജിയും പങ്കെടുക്കും. ലക്‌നൗവില്‍ നടക്കുന്ന റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം മമത ചേരുമെന്ന് എസ്‌പി വൈസ് പ്രസിഡണ്ട് കിരണ്‍മോയ് നന്ദ അറിയിച്ചു. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കിരണ്‍മോയ് നന്ദ.

ഫെബ്രുവരി 8ന് മമതാ ബാനര്‍ജിയും അഖിലേഷ് യാദവുമായി സംയുക്‌ത വെര്‍ച്വല്‍ റാലി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റാലിക്ക് ശേഷം വാര്‍ത്താ സമ്മേളനവും നടക്കും. തുടര്‍ന്ന് വാരണാസിയിലും വെര്‍ച്വല്‍ റാലി നടത്താന്‍ ഇരു നേതാക്കളും പദ്ധതിയിടുന്നുണ്ടെന്ന് കിരണ്‍മോയ് നന്ദ പറഞ്ഞു.

യുപി തിരഞ്ഞെടുപ്പില്‍ എസ്‌പിക്ക് പിന്തുണ നല്‍കാന്‍ ടിഎംസി തീരുമാനിച്ചതായും സര്‍വേയില്‍ വിശ്വസിക്കുന്നില്ലെന്നും എസ്‌പി നേതാവ് പറഞ്ഞു. യുപിയില്‍ ടിഎംസി സ്‌ഥാനാർഥികളെ നിര്‍ത്തില്ല, സമാജ്‌വാദി പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള പിന്തുണ നല്‍കും. കൊല്‍ക്കത്തയില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം കിരൺമോയ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തൃണമൂല്‍ സ്‌ഥാനാർഥിക്ക് മിര്‍സാപൂരില്‍ മൽസരിക്കാന്‍ എസ്‌പി സീറ്റ് അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സ്‌ഥാനാർഥി ഉണ്ടാവില്ലെന്ന തീരുമാനം പുറത്തുവരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ മുന്നണിക്ക് പുറത്തു നിന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

Read Also: ടെലിപ്രോംപ്റ്റര്‍; 193 രാജ്യങ്ങൾ വീക്ഷിച്ച മോദിയുടെ പ്രസംഗതടസം പിഴവല്ലെന്ന് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE