മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആറ് മാസം മുമ്പ് പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് അറസ്‌റ്റ്.
പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ ഈര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി. കൊലപാതകം നടത്തിയ ശേഷം മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മരിച്ച ഇര്‍ഷാദും പ്രതികളും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്.
സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. പിന്നീട് വിഗ്രഹം കൊടുക്കാത്തതിനെ തുടര്‍ന്ന് ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
Malabar News: തോട്ടപ്പടിയിൽ ബസ് മറിഞ്ഞു; 16 പേർക്ക് പരിക്ക്