മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ളാസ്‌റ്റേഴ്സ് വിട്ട് രണ്ട് താരങ്ങൾ. ഗോളി അൽബിനോ ഗോമസ്, വിങ്ങർ സെയ്‌ത്യാസെൻ സിങ് എന്നിവരാണ് ക്ളബ് വിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
അൽബിനോ 2020-21 സീസണിലാണ് ബ്ളാസ്‌റ്റേഴ്സിലെത്തുന്നത്. ക്ളബിന്റെ ഫസ്‌റ്റ് ഗോളിയായിരുന്ന അൽബിനോ, കഴിഞ്ഞ സീസണിലും ഉണ്ടായിരുന്നു. എന്നാൽ സീസണിനിടെ പരിക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കണ്ടിവന്നു.
ഇതേ തുടർന്ന് അൽബിനോയ്‌ക്ക് പകരം പ്രഭസുഖാൻ ഗിൽ കേരളത്തിന്റെ കാവൽക്കാരനായി. മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രഭസുഖാൻ ഗിൽ പിന്നീട് ഒന്നാം ഗോളി സ്‌ഥാനം ഉറപ്പിക്കുകയും ചെയ്‌തു. ഇതിനിടെ കഴിഞ്ഞ സീസണിൽ എത്തിയ സീനിയർ ഗോൾ കരൺജിത് സിങ് ബ്ളാസ്‌റ്റേഴ്സുമായി കരാർ പുതുക്കുകയും ചെയ്‌തു. ഇതോടെയാണ് അൽബിനോ ഗോമസ് ടീം വിടുന്നത്.
അതേസമയം 2019 മുതൽ ബ്ളാസ്‌റ്റേഴ്സ് നിരയിലെ സാന്നിധ്യമാണ് 30കാരനായ സെയ്‌ത്യാസെൻ. എന്നാൽ കഴിഞ്ഞ സീസണിനിടെ ഈ വിങ്ങർ ഹൈദരബാദ് എഫ്‌സിയിലേക്ക് ലോണിൽ പോയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെയ്‌ത്യാസെനും ക്ളബിനോട് വിട പറയുന്നത്.
Most Read: ഷാഹി ഈദ്ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ്