സഹപാഠികൾക്ക് മുന്നിൽ വസ്‌ത്രം അഴിപ്പിച്ചു; ആദിവാസി വിദ്യാർഥികൾക്ക് ദുരനുഭവം

പാലക്കാട് ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിലെ നാല് ആദിവാസി വിദ്യാർഥികൾക്കാണ് സഹപാഠികൾക്ക് മുന്നിൽ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുന്നിൽ വെച്ച് നിർബന്ധിച്ചു വസ്‌ത്രം അഴിപ്പിച്ചതായാണ് പരാതി.

By Trainee Reporter, Malabar News
Bad experience for tribal students
Rep. Image
Ajwa Travels

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്‌ത്രം അഴിപ്പിച്ചു അധിക്ഷേപിച്ചതായി പരാതി. പ്രീമെട്രിക് ഗേൾസ് ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിലെ നാല് ആദിവാസി വിദ്യാർഥികൾക്കാണ് സഹപാഠികൾക്ക് മുന്നിൽ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുന്നിൽ വെച്ച് നിർബന്ധിച്ചു വസ്‌ത്രം അഴിപ്പിച്ചതായാണ് പരാതി. ഈ മാസം 22നാണ് സംഭവം.

ഹോസ്‌റ്റലിലെ ചില കുട്ടികൾക്ക് ചർമരോഗമുള്ളതിനാൽ പരസ്‌പരം വസ്‌ത്രം മാറി ധരിക്കരുതെന്ന് ജീവനക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നാല് പേർ നിർദ്ദേശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സഹപാഠികളുടെ മുന്നിൽവെച്ചു വസ്‌ത്രം അഴിപ്പിച്ചു അവരവരുടെ തന്നെ വസ്‌ത്രം ധരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. ഇതോടെ മാനസിക സമ്മർദ്ദത്തിലായ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുക ആയിരുന്നു.

തുടർന്ന് രക്ഷിതാക്കൾ എത്തിയാണ് പോലീസിൽ പരാതി നൽകിയത്. ഷോളയൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ ഹോസ്‌റ്റൽ വാർഡൻ, ആയ, കൗൺസിലർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹോസ്‌റ്റൽ ജീവനക്കാരായ ആതിര, കൗസല്യ, കസ്‌തൂരി, സുജ എന്നിവർക്കെതിരെയാണ് കേസ്.

അതേസമയം, കുട്ടികൾക്ക് ചർമരോഗം പടരാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ വസ്‌ത്രം ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ച കുട്ടികളോട് വസ്‌ത്രം മാറി വരാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്‌തതെന്നാണ്‌ ഹോസ്‌റ്റൽ ജീവനക്കാരുടെ പ്രതികരണം.

Most Read| ‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE