ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി

അതേസമയം, ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്‌ലിം ലീഗ് തള്ളിയേക്കുമെന്നാണ് സൂചന. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുള്ളതിനാലാണിത്.

By Trainee Reporter, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് നിരസിക്കില്ലെന്നാണ് പ്രതീക്ഷയെന്നും വി ശിവൻകുട്ടി പറഞ്ഞു.

‘മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ലീഗിനോട് തൊട്ടുകൂടായ്‌മയില്ല. അവർ മോദി സർക്കാരിന്റെ ജനവിരുദ്ധ നടപടികളെ എതിർക്കുന്നുണ്ട്. സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ’- ശിവൻകുട്ടി പ്രതികരിച്ചു. അതേസമയം, ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്‌ലിം ലീഗ് തള്ളിയേക്കുമെന്നാണ് സൂചന.

സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുള്ളതിനാലാണിത്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, ചർച്ച ചെയ്‌തതിന്‌ ശേഷം മതി അന്തിമ തീരുമാനമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതോടെ അന്തിമതീരുമാനം ഇന്ന് ചേരുന്ന ലീഗ് നേതൃയോഗത്തിലുണ്ടാകും. സമസ്‌തയുടെ നിലപാടും യോഗത്തിൽ ചർച്ചയാകും. ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക.

Most Read: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE