രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. കണ്ടെയ്ൻമെന്റ് സോണിലുള്ളവര്‍ക്ക് യാത്രാ വിലക്കും നിര്‍ബന്ധമാക്കി. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ളവരും പുറത്തിറങ്ങുന്നത്തിന് കര്‍ശന നിയന്ത്രണവുമുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. 481 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 24 മണിക്കൂറിനിടെ 37,816 പേര്‍ രോഗമുക്‌തരായി. 4,44,746 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ തുടരുന്നത്.
Also Read: ദേശീയ പണിമുടക്ക് ആരംഭിച്ചു
ഇതോടെ, രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 92.22 ലക്ഷമായി. കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 1,34,699 ആയി. ആകെ രോഗമുക്‌തരുടെ എണ്ണം 86,42,771 ആയി. ഡെല്‍ഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. 6224 പേര്‍ക്ക് ഡെല്‍ഹിയിലും മഹാരാഷ്‍ട്രയില്‍ 5439 പേര്‍ക്കും ഇന്നലെ രോഗം സ്‌ഥിരീകരിച്ചു.