യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു

By Desk Reporter, Malabar News
A young man was found dead inside a vehicle parked in Wayanad
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്നു. ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങുമായി ഏറെ അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകൻ ധിരേന്ദ്ര സിങ് ആണ് ജയപ്രകാശ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. 5 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രതി മൂന്ന് റൗണ്ട് വെടിയുതിർക്കുന്നതും ആളുകൾ പരിഭ്രാന്തരായി ചിതറി ഓടുന്നതും കാണാം.

ദുർജാൻപൂർ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം ഉണ്ടായത്. റേഷൻ ഷോപ്പുകൾ അനുവദിക്കുന്നതിനെ കുറിച്ചുള്ള യോഗം ഔദ്യോ​ഗികമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെയെത്തിയ ആളുകൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ് പി ദേവേന്ദ്ര നാഥ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

താൽക്കാലിക ടെന്റ് കെട്ടിയായിരുന്നു യോ​ഗം, ധാരാളം ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു. തദ്ദേശ ഭരണ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരും, പോലീസും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ സഹോദരന്റെ പരാതിയിൽ 15-20 പേർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.

Kerala News:  സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി

‌അതേസമയം, സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെയും മറ്റുള്ളവരെയും ഉടൻ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE