ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്നു. ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങുമായി ഏറെ അടുപ്പം പുലർത്തുന്ന പാർട്ടി പ്രവർത്തകൻ ധിരേന്ദ്ര സിങ് ആണ് ജയപ്രകാശ് എന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. 5 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രതി മൂന്ന് റൗണ്ട് വെടിയുതിർക്കുന്നതും ആളുകൾ പരിഭ്രാന്തരായി ചിതറി ഓടുന്നതും കാണാം.
ദുർജാൻപൂർ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം ഉണ്ടായത്. റേഷൻ ഷോപ്പുകൾ അനുവദിക്കുന്നതിനെ കുറിച്ചുള്ള യോഗം ഔദ്യോഗികമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെയെത്തിയ ആളുകൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ് പി ദേവേന്ദ്ര നാഥ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
താൽക്കാലിക ടെന്റ് കെട്ടിയായിരുന്നു യോഗം, ധാരാളം ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു. തദ്ദേശ ഭരണ സ്‌ഥാപനത്തിലെ ഉദ്യോഗസ്‌ഥരും, പോലീസും സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ സഹോദരന്റെ പരാതിയിൽ 15-20 പേർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Kerala News: സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി
അതേസമയം, സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെയും ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെയും മറ്റുള്ളവരെയും ഉടൻ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
#WATCH One person dead after bullets were fired during a meeting called for allotment of shops under govt quota, in Ballia.
Devendra Nath, SP Ballia, says, “The incident took place after a clash erupted between two groups during the meeting. Probe on.” (Note-abusive language) pic.twitter.com/sLwRgkr9s4
— ANI UP (@ANINewsUP) October 15, 2020